നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Tuesday 22 July 2008

70,000 ഡിഗ്രി ചൂടോ ?!

സൂര്യന്റെ ഉഗ്രതാപമേറ്റ്‌ അടിയും മുകളും പതച്ചുമറിയുന്നു. ഹൊ... ഏന്തൊരു ചൂട്‌. ഉച്ചയുറക്കത്തിനിടയില്‍ തുടര്‍ച്ചയായി 'അവളുടെ' മിസ്കാള്‍ കണ്ട്‌ തിരിച്ചുവിളിക്കാന്‍ നോക്കുമ്പോള്‍ ഫോണ്‍ വറ്റിയിരുന്നു. ഫോണ്‍കാര്‍ഡ്‌ വാങ്ങാന്‍ കുറച്ചപ്പുറത്തുള്ള ബക്കാലയില്‍ പോയിമടങ്ങുകയാണ്‌ അയാള്‍. ജൂണ്‍, ജൂലൈ... ഗള്‍ഫിലെ ചൂട്‌ അതിന്റെ മൂര്‍ദ്ധന്യതയിലെത്തുന്ന കാലം. ഉച്ചനേരത്ത്‌ ആരും പുറത്തിറങ്ങാറില്ല. റോഡ്‌ തീര്‍ത്തും വിജനം. നെറ്റിയിലും മുഖത്തുമെല്ലാം മുത്തുമണികളായി പൊടിഞ്ഞ്‌ ചാലിട്ടൊഴുകുന്ന വിയര്‍പ്പുകണങ്ങള്‍ ടിഷ്യു കൊണ്ട്‌ അമര്‍ത്തിത്തുടച്ച്‌ അയാള്‍ നടത്തത്തിന്‌ വേഗത കൂട്ടി. അപ്പോഴാണ്‌ കുറച്ചുമുമ്പിലായി ഒരു ബാലന്‍ റോഡിലിറങ്ങി നടന്നുപോകുന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌. എട്ടൊമ്പത്‌ വയസ്സ്‌ പ്രായം കാണുമായിരിക്കും. എങ്ങോട്ടാണ്‌ ഈ നേരത്ത്‌ ഈ കൊച്ചുബാലന്‍... അതും വലിയവര്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുന്ന ചുട്ടുപൊള്ളുന്ന ഈ പെരുംവെയിലത്ത്‌. അയാള്‍ നടന്ന് അവന്റെയൊപ്പമെത്തി. ജിജ്ഞാസയോടെ ചോദിച്ചു. "മോനെങ്ങോട്ടാ ഈ പെരും ചൂടത്ത്‌?" അവന്‍ തിരിഞ്ഞുനിന്ന് അയാളെ നോക്കി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു: "അസ്സലാമു അലൈക്കും അങ്കിള്‍"ഛെ... താന്‍ സലാം പറഞ്ഞുകൊണ്ടായിരുന്നു തുടങ്ങേണ്ടിയിരുന്നത്‌. അയാള്‍ തന്റെ ജാള്യത പ്രകടിപ്പിക്കാതെ സലാം മടക്കി ചോദ്യം ആവര്‍ത്തിച്ചു. അവന്‍ മറുപടി പറഞ്ഞത്‌ ഇങ്ങിനെയാണ്‌. "ഇതിനേക്കാള്‍ വലിയൊരു ചൂടില്‍നിന്നും രക്ഷപ്പെടാന്‍." "ഇതിനേക്കാള്‍ വലിയൊരു ചൂടോ..? അതേതാണ്‌ ഇതിനേക്കാള്‍ വലിയൊരു ചൂട്‌??" "അതെ അങ്കിള്‍, ഇവിടത്തെ ചൂടിനേക്കാള്‍ എഴുപതിരട്ടി ചൂടാണ്‌ നരകത്തിലെ ചൂടിനെന്ന് നമ്മുടെ റസൂല്‍ പഠിപ്പിച്ചിട്ടില്ലേ?"പണ്ട്‌ കുട്ടിയായിരിക്കുമ്പോള്‍ മദ്‌റസയില്‍ വെച്ച്‌ നരകത്തിന്റെ ഗൗരവം പറയുമ്പോള്‍ കുഞ്ഞിമുഹമ്മദ്‌ മൊല്ലാക്കയും സഹോദര്‍ങ്ങളുമായി വികൃതികാട്ടുമ്പോള്‍ വല്യുമ്മയും പറയാറുണ്ടായിരുന്ന വാചകം.... "അതിനിപ്പോള്‍ ആ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ മോനെങ്ങോട്ട്‌ പോവുകയാ?" "പള്ളിയിലേക്ക്‌. അസ്വ്‌ര്‍ നമസ്കാരത്തിന്‌ ബാങ്ക്‌ വിളിക്കാറായല്ലോ. ആ കുരുന്നുബാലന്റെ മറുപടികേട്ടപ്പോള്‍ അയാള്‍ക്ക്‌ ലജ്ജ തോന്നി. ഈ ഗള്‍ഫിലെത്തിയിട്ട്‌ ഇതുവരെ അസ്വ്‌ര്‍ നമസ്കരിക്കാന്‍ പള്ളിയില്‍ പോയതായി അയാള്‍ക്കോര്‍മ്മയില്ല. അസ്വ്‌ര്‍ എന്നല്ല വെള്ളിയാഴ്ച ജുമുഅക്ക്‌ പോവുക എന്നല്ലാതെ സ്ഥിരമായി പള്ളിയില്‍ പോയി നമസ്കരിക്കുന്ന ഒരു ശീലംതന്നെ....ഇവിടെയിതാ നമസ്കരിക്കല്‍ നിര്‍ബന്ധമായിത്തുടങ്ങുകപോലും ചെയ്യാത്ത ഒരു ബാലന്‍ ബാങ്ക്‌ വിളിക്കുന്നതിനുംമുമ്പ്‌ പള്ളിയിലേക്ക്‌... അതും മനുഷ്യരൊക്കെ ഏസിയുടെ തണുപ്പുകൊണ്ട്‌ സുഖനിദ്രകൊള്ളുന്ന നട്ടുച്ച സമയത്ത്‌. "അതിനു് മോന്‍ വീട്ടില്‍ വെച്ച്‌ നിസ്കരിച്ചാലും പോരെ?" അവന്‍ അയാളെ സൂക്ഷിച്ചൊന്നുനോക്കി. പിന്നെ ചോദിച്ചു. "ആട്ടെ, അങ്കിളെന്തിനാ നാടുവിട്ട്‌ ജോലിക്ക്‌ ഇങ്ങോട്ട്‌ വന്നത്‌. നാട്ടില്‍ തന്നെ വല്ല ജോലിയുമായി കൂടിയാല്‍ മതിയായിരുന്നില്ലേ?" അയാളതിന്‌ എന്തുത്തരം പറയുമെന്നാലോചിക്കുന്നതിനിടയില്‍ അവന്‍ തന്നെ പറയാന്‍ തുടങ്ങി. "നാട്ടില്‍ കിട്ടാത്ത സാലറി ഇവിടെ കിട്ടും. അതുകൊണ്ട്‌ നാടും വീടും കുടുംബവും വിട്ട്‌ ഇവിടേക്ക്‌ വരാന്‍ തയ്യാറായി, അല്ലേ." ........."ആട്ടെ, അങ്കിള്‍ അങ്കിളിന്റെ ജോലി വീട്ടില്‍ വെച്ചാണോ ദിവസവും ചെയ്യാറ്‌? അതോ കമ്പനിയിലെ ഓഫീസില്‍ പോയിട്ടോ?"അയാള്‍ക്ക്‌ ആ കൊച്ചുകുട്ടിക്കുമുമ്പില്‍ ഒരക്ഷരം പോലും മറുപടി പറയാന്‍ സാധിച്ചില്ല. ബാലന്‍ തുടര്‍ന്നു. "ബാങ്ക്‌ കേട്ടിട്ട്‌ തക്കതായ കാരണം കൂടാതെ അതിന്‌ ഉത്തരം നല്‍കാത്തവന്‌ നമസ്കാരമില്ല എന്നും ഒറ്റക്കുള്ള നമസ്കാരത്തേക്കാള്‍ ഇരുപത്തേഴിരട്ടി കൂലിയാണ്‌ കൂട്ടമായി നമസ്കരിക്കുന്നതിന്‌ എന്നുമൊക്കെ നമ്മുടെ റസൂല്‍ പഠിപ്പിച്ചിട്ടില്ലേ."ആ കൊച്ചുബാലനുമുമ്പില്‍ വളരെചെറുതായി പോകുന്നതായി തോന്നിയ അയാള്‍ തന്റെ ജാള്യത മറച്ചുവെക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു: "അതൊക്കെ ശരി തന്നെ. എന്നാലും ഇത്തരം ചൂടിലും അതുപോലെ തണുപ്പിലും മറ്റ്‌ പ്രയാസഘട്ടങ്ങളിലുമൊക്കെ ഈ നേരത്തുള്ള നമസ്കാരങ്ങള്‍ വീട്ടില്‍വെച്ച്‌ നിസ്കരിച്ചാലും കുഴപ്പമൊന്നുമില്ല"കുട്ടി ഉടനെപ്പറഞ്ഞു: "അയ്യേ അങ്കിള്‍, അപ്പോള്‍ നമ്മള്‍ കപടവിശ്വാസികളുടെ കൂട്ടത്തിലായിപ്പോവില്ലേ. ഒരാളുടെ വിശ്വാസമളക്കാവുന്നതും കപടവിശ്വാസികള്‍ക്ക്‌ ഏറ്റവും പ്രയാസകരവുമായ രണ്ട്‌ നമസ്കാരങ്ങളല്ലേ അസ്വ്‌റും സുബ്‌ഹും. അതുകൊണ്ട്‌ അതല്ലേ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌. കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാണെന്നല്ലേ അല്ലാഹു പറഞ്ഞിട്ടുള്ളത്‌?." അവന്റെ വാക്കുകള്‍ അയാളുടെ മനസ്സില്‍ ആഴത്തില്‍ പോറലുകളുണ്ടാക്കി... "ഏയ്‌... താനൊരു കപട വിശ്വാസിയോ... തീരെ നമസ്കരിക്കാത്തവരില്ലേ. കൃത്യമായും സമയത്തുമൊന്നുമല്ലെങ്കിലും ഇടക്കൊക്കെ മിസ്സാവാറുണ്ടെങ്കിലും താന്‍ നമസ്കാരം തീരെ നിര്‍വ്വഹിക്കാത്തവനൊന്നുമല്ലല്ലോ." അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാലും ആ കൊച്ചുബാലന്റെ വാക്കുകള്‍...അല്ലാഹു അക്ബറുല്ലാാാാാഹു അക്ബര്‍....താന്‍ തമസിക്കുന്ന ബില്‍ഡിംഗിലേക്ക്‌ തിരിയാറായതും തൊട്ടപ്പുറത്തെ പള്ളിയില്‍ നിന്നും ബാങ്ക്‌ വിളിച്ചതും ഒരുമിച്ചായിരുന്നു. പള്ളിയിലേക്ക്‌ വലത്തോട്ടും തന്റെ താമസസ്ഥലത്തേക്ക്‌ ഇടത്തോട്ടുമാണ്‌ തിരിയേണ്ടത്‌. അയാള്‍ ഇടത്തോട്ട്‌ തിരിയവെ അവന്‍ പറഞ്ഞു: "ബാങ്ക്‌ വിളിച്ചു. അങ്കിള്‍ പള്ളിയില്‍ വരുന്നില്ലേ?" തല്‍ക്കാലം അവന്റെ മുമ്പില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ പറഞ്ഞു: "ഇതാ ഞാന്‍ റൂമിലൊന്ന് കയറി ഇപ്പോള്‍ വരാം." "എന്നാല്‍ വൈകേണ്ട. ഇഖാമത്ത്‌ വിളിക്കാന്‍ ഇരുപത്‌ മിനുട്ടേയുള്ളൂ." നിഷ്കളങ്കമായ അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ കളവായ മറുപടിയില്‍ മനസ്സ്‌ കുറ്റപ്പെടുത്തി. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ധൃതിയില്‍ നടന്നുപോകുന്ന ആ കൊച്ചുകുട്ടിയെയും നോക്കി അയാള്‍ തന്റെ താമസസ്ഥലത്തേക്ക്‌ നടന്നു. മുറി തുറന്ന് അകത്ത്‌ കയറിയപ്പോള്‍ ഏസിയുടെ തണുപ്പില്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാവാം ടോയ്‌ലറ്റില്‍ നിന്നും സുഹൃത്ത്‌ വിളിച്ചുപറഞ്ഞു: ".... ആ ചായയൊന്ന് കൂട്ട്‌" അവന്‍ നാലുമണിക്ക്‌ ഡ്യൂട്ടിക്ക്‌ പോകാനുള്ള ഒരുക്കത്തിലാവും. കെറ്റിലില്‍ നിന്നും ചായപ്പൊടിയും പഞ്ചസാരയും ഇട്ടുവെച്ച ഗ്ലാസ്സിലേക്ക്‌ തിളച്ചുമറിയുന്ന വെള്ളം പകര്‍ന്ന് ചായ റെഡിയാക്കി. ഗ്ലാസ്സുമെടുത്ത്‌ കിച്ചണില്‍ നിന്നും ഹാളിലെക്ക്‌ നടക്കവേ ചൂട്‌ സഹിക്കാനാവാതെ വലതുകൈയില്‍ നിന്നും ഗ്ലാസ്സ്‌ ഇടതുകൈയിലേക്ക്‌ മാറാന്‍ ശ്രമിക്കുമ്പോള്‍ തുളുമ്പിയ ചായ കൈയില്‍ പടര്‍ന്നു. ചൂടിന്റെ കാഠിന്യത്താല്‍ അറിയാതെ ഗ്ലാസ്സ്‌ കൈയില്‍ നിന്നും പിടുത്തം വിട്ട്‌ താഴെ....ചുടുചായ കാലിലേക്കും തെറിച്ചുവീണു. കൈയിലും കാലിലും പൊള്ളലുണ്ടാക്കിയ നീറ്റല്‍....ടോയ്‌ലറ്റില്‍ നിന്നുമിറങ്ങിയ സുഹൃത്ത്‌ ശബ്ദം കേട്ട്‌ ഓടി വന്നു. "എന്താണ്‌ സംഭവിച്ചത്‌?" "അത്‌ ഇനി ഒന്നുകൂടി കാണിച്ചു തരണോ" എന്ന് ചോദിക്കാനാണ്‌ തോന്നിയത്‌. ഹാളില്‍ കസേരയില്‍ ചെന്ന് ഇരുന്നു. കൈ വല്ലാതെ വിങ്ങുന്നു. ആ കുട്ടിയുടെ വാക്കുകള്‍ മനസ്സില്‍ തികട്ടി. "ഇതിനേക്കാള്‍ വലിയൊരു ചൂടില്‍ നിന്നും രക്ഷപ്പെടാന്‍. ദുനിയാവിലെ ചൂടിന്റെ എഴുപതിരട്ടി ചൂടാണ്‌ നരകത്തിലെ ചൂടിന്‌..." "എന്തിനു് എഴുപതിരട്ടി? ഇതു തന്നെ ധാരാളം. ഇനി ഇതിന്റെ എഴുപതിരട്ടികൂടിയാവുമ്പോള്‍?!" സാധാരണ തീയുടെ ചൂടല്ല ഗ്യാസിന്റെ ചൂടിന്‌. ഗ്യാസ്‌ തന്നെ പല നിലയില്‍ കത്തിച്ച്‌ ചൂടിന്റെ തീവ്രത കൂട്ടിയല്ലേ മനുഷ്യന്‍ വെല്‍ഡിംഗ്‌ വര്‍ക്കുകള്‍ ചെയ്യുന്നത്‌. ഈ ചൂടിനെ തന്നെ വീണ്ടും പലമടങ്ങ്‌ ശക്തികൂട്ടിയല്ലേ സ്വര്‍ണ്ണം വെള്ളി പോലുള്ള ലോഹങ്ങള്‍ ഉരുക്കുന്നത്‌. ആയിരത്തില്‍ പരം ഡിഗ്രി ചൂടിലാണ്‌ പല ലോഹങ്ങളും ഉരുകുന്നത്‌.. അങ്ങിനെയെങ്കില്‍ ദുനിയാവിലെ കൂടിയ ചൂടായി 1000 ഡിഗ്രി എടുത്താല്‍ തന്നെ അതിന്റെ എഴുപതിരട്ടി എഴുപതിനായിരമായി. 70,000 ഡിഗ്രി ചൂടോ!അയാള്‍ അറിയാതെ നിലവിളിച്ചുപോയി. അത്‌ സത്യമാണെങ്കില്‍.....?!ചുടുകാലം തുടങ്ങുന്നതിനുമുമ്പ്‌ തന്നെ ഏസി ക്ലീനാക്കി ഗ്യാസ്‌ നിറച്ച്‌ തണുപ്പില്ലെ എന്നുറപ്പ്‌ വരുത്താന്‍ തനിക്കായിരുന്നു വലിയ തിരക്ക്‌. അങ്ങിനെയുള്ള താന്‍ ആ ഭീകര ചൂടില്‍ പെട്ടാല്‍..."ഇതിനേക്കാള്‍ വലിയ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍... " ആ കൊച്ചുബാലന്റെ വാക്കുകള്‍.. " കപട വിശ്വാസികള്‍ക്ക്‌ ഏറ്റവും പ്രയാസകരമായ നമസ്കാരം അസ്വ്‌റും സുബ്‌ഹിയും... അവര്‍ നരകത്തിന്റെ അടിത്തട്ടിലാണെന്നല്ലേ റസൂല്‍... "അപ്പോള്‍ താന്‍... ഇതിലും വലിയ കാപട്യം മറ്റെന്താണ്‌. മുസ്‌ലിം അഥവാ ദൈവത്തിന്‌ സമര്‍പ്പിച്ചവന്‍ എന്ന് പറയുക. മറ്റെന്തിനേക്കാളും അല്ലാഹുവും റസൂലുമാണ്‌ വലുതെന്നും പ്രിയപ്പെട്ടതെന്നും അവകാസപ്പെടുക. എന്നിട്ട്‌ അതിരാവിലെ എഴുന്നേറ്റ്‌ കൃത്യസമയത്ത്‌ ജോലിക്കു് പോകാന്‍ കാണിക്കുന്ന താല്‍പര്യമോ ശുഷ്കാന്തിയോ പോലും അവന്റെ വിളിക്കുത്തരം നല്‍കി പള്ളിയില്‍ പോയി നമസ്കരിക്കാന്‍ കാണിക്കാതിരിക്കുക. ഒരു മുസ്‌ലിമിനെ മറ്റ്‌ ഇതര മതക്കാരില്‍ നിന്നും വേരിതിരിക്കുന്ന പ്രത്യക്ഷവും എന്നാല്‍ വളരെ പ്രാധാനവുമായ നമസ്കാരത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാട്‌ ഇതാണെങ്കില്‍... ഇപ്പോള്‍ തന്നെ പ്രിയപ്പെട്ടവളുടെ മിസ്കാളിനുത്തരം നല്‍കാന്‍ കാര്‍ഡിനായി പെരുംചൂടത്ത്‌ ബക്കാലയില്‍ പോവാന്‍ തനിക്ക്‌ വലിയ മടിതോന്നിയില്ല. മുമ്പ്‌ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഈ സമയത്ത്‌ ഡ്യൂട്ടിക്ക്‌ പോയിരുന്നപ്പോഴും അത്ര പ്രയാസം തോന്നിയിരുന്നില്ല. അല്ലാഹുവിന്റ്‌ വിളിക്കുത്തരം നല്‍കി നമസ്കരിക്കാന്‍ പോവാന്‍ മാത്രം... അതെ, തനിക്ക്‌ അല്ലാഹുവിനെക്കാളും അവന്റെ ദൂതനേക്കാളും വലുതും പ്രിയപ്പെട്ടതും ജോലിയും ഉറക്കവും തന്റെ സൗകര്യങ്ങളുമൊക്കെയാണെന്നര്‍ത്ഥം. എന്നിട്ട്‌ വാദിക്കുന്നതും അവകാശപ്പെടുന്നതുമോ... ഇതിലും വലിയ കാപട്യം മറ്റെന്താണ്‌? അപ്പോള്‍ നരകത്തിന്റെ അടിത്തട്ടിനര്‍ഹരായ കപടവിശ്വാസികളുടെ കൂട്ടത്തില്‍ തന്നെയല്ലേ തന്റെയും സ്ഥാനം???അല്ലാഹുവേ... നിന്നില്‍ ശരണം. നൂറ്‌ ഡിഗ്രിയില്‍ തിളക്കുന്ന വെള്ളത്തിന്റെ ചൂട്‌ തന്നെ സഹിക്കാന്‍ കഴിയാത്ത തനിക്ക്‌ പതിനായിരക്കണക്കിന്‌ ഡിഗ്രി ചൂട്‌ സഹിക്കേണ്ട ഗതികേട്‌ വന്നാല്‍... സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുള്ള കാലാവസ്ഥ പ്രവചകരുടെ വാക്കുകളോ ഏതെങ്കിലും പത്രത്തിലെ പെട്ടിക്കോള വാര്‍ത്തയോ ആയിരുന്നെങ്കില്‍ അത്‌ ആ നിലക്ക്‌ തള്ളിക്കളയാമായിരുന്നു. ഇത്‌ പക്ഷെ, ഈ ലോകത്തെയും ചുടിനെയുമൊക്കെ പടച്ച ലോകരക്ഷിതാവില്‍ നിന്നുള്ള ദിവ്യ വെളിപാടുകളുടെയടിസ്ഥാനത്തില്‍ ഒരിക്കലും കളവുപറയാത്ത ദൈവദൂതന്റെ വാക്കുകളാണ്‌. "ദുനിയാവിലെ തീയുടെ ചൂടിന്റെ എഴുപതിരട്ടിയാണ്‌ നരകാഗ്നിയുടെ ചൂടെന്ന്". കുറച്ചു തിളച്ച വെള്ളം കൈയിലായിട്ടുതന്നെ.... അപ്പോള്‍ പിന്നെ എങ്ങിനെയാണ്‌ ആ എഴുപതിരട്ടി.. കാര്യം നിസ്സാരമല്ല. ഈ ചെറിയ ചൂടും ഹുമുഡിറ്റിയും സഹിക്കാന്‍ കഴിയാത്ത, ഒരു ചെറിയ പല്ലുവേദനയോ തലവേദനയോ സഹിക്കാന്‍ കഴിയാത്ത താന്‍ എങ്ങിനെയാണ്‌ മേല്‍പറഞ്ഞ ചൂടും അതിലെ ഭയാനകമായ ശിക്ഷകളും സഹിക്കുക. കാര്യം ഗൗരവമുള്ളതാണ്‌. ആലോചിക്കാന്‍ സമയമില്ല. ഇപ്പോള്‍ ഇഖാമത്ത്‌ വിളിക്കും. നാഥാ... തന്റെ ഇത്രയും കാലത്തെ അശ്രദ്ധ.. ഇതൊന്നും ഓര്‍ക്കാതെ.. കഴിഞ്ഞത്‌ പൊറുക്കണേ... അശ്രദ്ധയില്‍ നിന്നും തന്നെയുണര്‍ത്തിയ ആ കൊച്ചുബാലന്‌ നന്ദിപറഞ്ഞു പ്രാര്‍ത്ഥിച്ച്‌, പുതിയ ചില തീരുമാനങ്ങളുമെടുത്ത്‌ അയാള്‍ വുളുവെടുത്ത്‌ വസ്ത്രം മാറി പള്ളിയിലേക്ക്‌ പുറപ്പെട്ടു. മുറിപൂട്ടി പുറത്തിറങ്ങുമ്പോള്‍ പള്ളിയില്‍ നിന്നും ഇഖാമത്ത്‌ വിളി കേള്‍ക്കുന്നുണ്ടായിരുന്നു.ഹയ്യ അലസ്വലാത്ത്‌... ഹയ്യ അലല്‍ഫലാഹ്‌... ഇത്രയും വായിച്ച സഹോദരാ...മൃത്യവിനപ്പുറത്തൊരു ജീവിതമുണ്ടന്നറിഞ്ഞിട്ടും ജീവിത്തിന്റെ തിരക്കിനിടയില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ഗൗരവമായി ചിന്തിക്കാന്‍ സമയം കാണാത്തവരില്‍ ഒരാളാണോ താങ്കളും? എങ്കില്‍ ഓര്‍ക്കുക... താങ്കളുടെ തിരക്കുനിറഞ്ഞ ജീവിതത്തിന്‌ അന്ത്യംകുറിച്ച്‌ ഒരു നാള്‍ ഇവിടം വിട്ട്‌ പോകേണ്ടി വരും. ഭൗതിക ലോകത്തെ ചെറിയ ശിക്ഷകളോ പിഴയോ പേടിച്ച്‌ ട്രാഫിക്‌ നിയമങ്ങല്‍ പോലും ലംഘിക്കാത്ത നാം, രോഗത്തെയും മരണത്തെയും പേടിച്ച്‌ ഇഷ്ടപ്പെട്ട ഭക്ഷണ പാനീയങ്ങള്‍ വരെ ഒഴിവാക്കുന്ന നാം, മാരഗമായ രോഗങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നുമൊക്കെ മുന്‍കരുതലെടുക്കുന്ന നാം, പതിനായിരക്കണക്കിന്‌ ഡിഗ്രി ചൂടുള്ള നരകാഗ്നിയില്‍ നിന്നും അതിലെ ഭയാനകമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത്‌ മുന്നൊരുക്കമാണ്‌ നടത്തിയിട്ടുള്ളത്‌? കട, വാഹനം, വീട്‌, തുടങ്ങി സമ്പത്തുക്കളെയൊക്കെ അപകടങ്ങളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും കാക്കാന്‍ മുന്‍ കരുതലെടുക്കുന്ന നാം സ്വന്തം തടി നരകത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ എന്തുചെയ്തു? എന്തു ചെയ്യുന്നു.???സഹോദരാ... സമ്പത്തോ സന്താനങ്ങളോ ഉപകരിക്കാത്ത, അധികാരമോ സ്വാധീനമോ ശിപാര്‍ശകളോ ഫലം ചെയ്യാത്ത, കറകളഞ്ഞ വിശ്വാസവും അതിനനുസൃതമായ സ്വാലിഹായ കര്‍മ്മങ്ങളുമല്ലാതെ മറ്റൊന്നും ഉപകരിക്കാത്ത ഭയാനകമായ ഒരു നാള്‍... അന്ന് ഒരിക്കലും അവസാനിക്കാത്ത്‌ അതിഭീകരങ്ങളായ ശിക്ഷകളടങ്ങിയ നരകത്തില്‍ നിന്ന് രക്ഷപ്പെടാനായി ദുനിയാവിലെ നിത്യജീവിതത്തില്‍ ഒരു മനുഷ്യന്‍ ചെയ്യേണ്ട നിര്‍ബന്ധ കര്‍മ്മമാണ്‌ നമസ്കാരം. സമയവും സൗകര്യവുമുണ്ടായിട്ടുപോലും സര്‍വ്വശകതന്റെ വിളിക്ക്‌ കൃത്യസമയത്ത്‌ അവന്റെ ഭവനത്തില്‍ ചെന്ന് ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നില്ലെങ്കില്‍ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും സിനിമയും വിനോദങ്ങളും സൊറപറഞ്ഞിരിക്കുന്ന കൂട്ടുകാരും വെടിവട്ടങ്ങളും സുഖനിദ്രയും മറ്റ്‌ സൗകര്യങ്ങളും തുടങ്ങി ദുനിയാവിനോടുള്ള ഇഛയും താല്‍പര്യവുമാണ്‌ നിങ്ങള്‍ക്കതിനൊക്കെ തടസ്സമാവുന്നതെങ്കില്‍ ഓര്‍ക്കുക... സമയവും സൗകര്യവും അതൊക്കെ അനുഭവിക്കാനുള്ള ആരോഗ്യവും നല്‍കുന്നവന്‌ ഏത്‌ സമയവും അത്‌ താങ്കളില്‍ നിന്നും പിന്‍വലിക്കാനും സാധിക്കും. ഏതുനിമിഷവും ഭൂമിയിലെ നിങ്ങളുടെ ജീവിതം തന്നെ അവന്‍ അവസാനിപ്പിക്കാം. പിന്നെ നിങ്ങള്‍ ഉണരുക ആ ദിവസമാണ്‌. അറിയുമോ ആ ദിനമേതാണെന്ന്?
''കണങ്കാല്‍ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ദിവസം. സുജൂദ്‌ ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന്‌ സാധിക്കുകയില്ല. അവരുടെ കണ്ണുകള്‍ കീഴ്പ്പോട്ട്‌ താഴ്‌ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും."
(വി. ഖുര്‍ആന്‍:68:42-43)
ജാഗ്രത: സമയവും മറ്റ്‌ സൗകര്യവും നല്‍കി അവന്‍ നിങ്ങളെ അനുഗ്രഹിച്ചു. നിങ്ങളാവട്ടെ അവന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കുന്നുമില്ല. എങ്കില്‍... എങ്കില്‍... സൂക്ഷിക്കുക.. നിങ്ങളുടെ ധിക്കാരത്തിന്ന് അവന്‍ ഉടനടി നടപടിയെടുക്കുന്നില്ല എന്നുകണ്ട്‌ നിങ്ങള്‍ വ്യാമോഹപ്പെടേണ്ട. അവന്‍ നിങ്ങളെ കാണാതിരിന്നതോ അവഗണിച്ചതോ അല്ല. മറിച്ച്‌ അവന്‍ നിങ്ങളില്‍ നോട്ടമിട്ടുകഴിഞ്ഞു എന്നതാണു സത്യം. അതെ, അങ്ങിനെയാണവന്റെ തന്ത്രം.."അവര്‍ സുരക്ഷിതരായിരുന്ന സമയത്ത്‌ സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചുകളയുന്നവരെയും കൂടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം.'' (വി. ഖുര്‍ആന്‍:68:42-45)

18 comments:

മൃദുല്‍രാജ് said...

സഹോദരാ .. സൂര്യനിലെ ചൂട് എത്രയാണെന്ന് അറിയുമോ? ഇരുപത് ലക്ഷം ഡിഗ്രി വരെ ഉണ്ടെന്നാണ് അറിവ്. എന്തിനധികം, ഭൂമിയുടെ അന്തര്‍ഭാഗത്ത് പോലും ഏഴായിരം ഡിഗ്രി ചൂട് കാണും എന്ന് പറയുന്നു.

പിന്നെ ഈ നരകം എവിടെയാണാവോ?
ഇനിയത് പാതാളം തന്നെയാകുമോ?
പിന്നെ ഈ ഇരുപത്തേഴിരട്ടി പുണ്യം, എഴുപതിരട്ടി പുണ്യം എന്നൊക്കെ പലയിടത്തും കാണുന്നു. പുണ്യം കണക്കു കൂട്ടുന്നത് എങ്ങനെയാണ്?
മിനിമം എത്ര പുണ്യം ഉണ്ടെങ്കില്‍ നരകത്തില്‍ നിന്ന് രക്ഷപെടാം?
ഇനി തെറ്റ് ചെയ്താല്‍ തന്നെ അത് ഏറ്റു പറഞ്ഞാല്‍ സ്വര്‍ഗം കിട്ടുമോ?

പിന്നെഇ... സത്യം സത്യമായി പറയണം, ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ എത്ര പേര്‍ നരകത്തില്‍ പോകാതയിരിക്കും? എന്റെ കണക്ക് അനുസരിച്ച് തെറ്റ് ചെയ്യാത്തവര്‍ ലോകത്തില്‍ കാണില്ല തന്നെ.

ബഷീർ said...

മടി കാരണവും അശ്രദ്ധയാലും പാഴാക്കി കളയുന്ന ആരാധനകള്‍ .പിന്നിടൊരിക്കല്‍ നിര്‍വഹിക്കാമെന്ന് കരുതി മാറ്റി വെക്കപ്പെടുന്ന സത്കര്‍മ്മങ്ങള്‍.. ചില സ്പാര്‍ക്കുകള്‍ കൊണ്ട്‌ അത്തരം മടികളും അശ്രദ്ധയും ഒഴിവാക്കാന്‍ സഹായിക്കും..

ഉദ്യമത്തിനു ആശംസകള്‍

The Beast said...

എനിക്കൊരുലോറി കമ്പി വളക്കാനുണ്ടായിരുന്നു. ദവിടേക്കൊള്ള വഴികൂടെ എയുതിബയ്ക്കെന്റെ മന്സന്മാരേ

ചിത്രകാരന്‍ said...

Mrudul Raj & the Beast,

Can't you believe anything unless you see or feel? Then, I cannot see or feel your wisdom, does that mean you are insane?


Human beings are given intelligence. Utilize it propertly so that you will find that God really exists.

How do you know the atmosphere is carrying lots of invisible things like signals? Of course, by using the right instrument like Dish, Reciever and TV or Radio etc.

Likewise, use your best available instrument, nothing but your intelligence, you both are sure to find the truth.

One last word, how can you be certain about your figure on hotness of the Sun to be correct, when nothing man-made has gone near the Sun as yet?

God bless both of you!!!

MAMPAD

മൃദുല്‍രാജ് said...

<<< One last word, how can you be certain about your figure on hotness of the Sun to be correct, when nothing man-made has gone near the Sun as yet? >>>>

then how do you say that there is a "narakam" when nobody went there untill now.

one off topic.
please change your username. because there is a big "CHITHRAKARAN" is here in boolokam.

ചിത്രകാരന്‍ said...

calm down, calm down yaar!!!

Refer to me any error or contradiction from Holy Quran, if you really can.

You know, 85% of Scientific references mentioned in Quran, though its real objective is no teaching of Science, have been amazingly proven to be true so far. Only a remaining 15% is yet to be proven which in fact is no fault of Quran but that Science is yet to arrive at or explore it.

This proves that the Holy Quran is no word from a human being but the real God and God explains in it about Hell in detail.

I repeat you to utilize your intelligence so that you may know why a Hell must exist. For instance, Hitler who had killed half a million Jews, if caught alive, could only be given a death penalty in this world, which in return could only equal to a killing of one person out of this 1/2 million. What about the remaining?

But, God can execute him justifiably by putting him to Hell any number of times he wants.

More off topic.
Just try to ever be a soft-hearted king (Mrudula Rajavu). God bless you.

MAMPAD

മൃദുല്‍രാജ് said...

<<< For instance, Hitler who had killed half a million Jews, if caught alive, could only be given a death penalty in this world.....>>>

wow.. nice. I am hearing all these from my childhood. no need of further explanations. also more than this i saw in this boolokam also. may be u can find me in all these blogs. so no need of new lessons.

Mrudul raj is my name,,,

ചിത്രകാരന്‍ said...

<<< wow.. nice. I am hearing all these from my childhood. no need of further explanations. also more than this i saw.....>>>

Wow..! nice of you too.

KIND ATTENTION PLEASE, ALL BLOGERS!!!

"Here we have finally the COSTLIEST brain on boolokam since it is being sparingly used ever since childhood. Probably without strain, the brain still claims to possess vast knowledge of any subject more than that of any scholar in boolokam or elsewhere. This brain is also supposed to be found in all these blogs."

The name of the owner of this brain is MRUDUL(an) RAJ(an) who never needs any new lessons and hates being questioned or frankly outsmarted."

God guides you, lol.........!!!!

MAMPAD

hassan valiyora said...

മിസ്റ്റര്‍ ബീസ്റ്റ്‌;
പിഴക്കാനൊന്നുമില്ല. ഇപ്പോള്‍ പോകുന്ന വഴിയിലൂടെ ദാ നേരെയങ്ങ്‌ പോയാല്‍ മതി.

ഹസന്‍ വലിയോറ

അജ്ഞാതന്‍ said...
This comment has been removed by the author.
അജ്ഞാതന്‍ said...

ആദ്യമായി ഇത്തരം ഒരു പോസ്റ്റിനു അഭിനന്ദനങ്ങൾ....ശരിക്കും ചിന്തിപ്പിച്ചു....കണ്ണടച്ചു ഇരുട്ടാണന്നു പറയുന്ന കുറെ പേർ ഉണ്ട് ഈ ബൂലോകത്ത്.. ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തിയെ അവർക്കു ശീലമുള്ളൂ....അതു കാര്യമാക്കേണ്ട...ബൂലോകത്തെ മുദ്രവാക്യം തന്നെ ഇതാണ് : നല്ലത് കേൾക്കരുത്,കാണരുത്,പറയരുത്

Ashrafali said...

നന്മ പ്രചരിപ്പിക്കുക ,നന്മയാനെന്നു ഉറപ്പുള്ളത് മാത്രം ,എല്ലാവരെയും അള്ളാഹു നേര്‍ മാര്‍ഗത്തില്‍ ആക്കട്ടെ

SAEED TT SHARAFUDHEEN said...

Dear Sir,
i would like to request you to send me a pdf file to put in my facebook (with showing your blog address) account to show to my friends
saeed

abdulgafoor said...

ജസക്കല്ലഹ് ഹൈര്‍... ദയവായി എനിക്ക് ഇത് pdf ഫയല്‍ അയച്ചു തരുമോ ..abdulgafoor80@gmail.com

Unknown said...

ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ . ആശംസകള്‍ ഈ ഓര്‍മ്മപ്പെടുത്തലിനു....

Anonymous said...

Really great and amazing after a long time in Nilavu...

Anonymous said...

അല്ലാഹുവിനേകുരിച് കൂടുതല്‍ ചിന്തിക്കുന്നവര്‍ കൂടുതല്‍ ഭക്തരാവും ..നന്ദി

karook ashraf said...

അല്ലാഹുവിനേകുരിച് കൂടുതല്‍ ചിന്തിക്കുന്നവര്‍ കൂടുതല്‍ ഭക്തരാവും ..നന്ദി

Post a Comment