നിലാവിന്റെ ലക്കങ്ങൾ പി.ഡി.എഫ്‌ ഫയലായി ലഭിക്കണമെന്നുള്ളവർ കമന്റിനോടൊപ്പം ഈ മെയിൽ അഡ്രസ്സ്‌ നൽകുക.

Wednesday 9 July 2008

അര ബക്കറ്റ്‌ വെള്ളം കൊണ്ട്‌...


ജോലി കഴിഞ്ഞ്‌ എത്തിയതേയുള്ളൂ. ഒന്നു കുളിക്കണം. ഭക്ഷണം കഴിച്ച്‌ പത്രങ്ങളൊക്കെയൊന്ന് കണ്ണോടിക്കണം. പിന്നെ മെയിലുകള്‍ ചെക്കുചെയ്ത്‌ അവക്കുള്ള മറുപടി അയക്കണം. ഓ.... ഇന്നു ടി.വിയില്‍ നല്ലൊരു അടിപൊളി പ്രോഗ്രാമുമുണ്ട്‌. അയാള്‍ തോര്‍ത്തുമുണ്ടുമെടുത്ത്‌ ബാത്ത്‌റൂമിലേക്ക്‌ നടക്കുന്നതിനിടയില്‍ വാതിലിലാരോ മുട്ടി. ചെന്ന് വാതില്‍ തുറന്നു. കൈയില്‍ ഓരോ കീസും തൂക്കിപ്പിടിച്ച്‌ രണ്ടുമൂന്ന് ചെറുപ്പക്കാര്‍.
"അസ്സലാമു അലൈക്കും വറഹ്‌മത്തുള്ളാഹ്‌...
"അവരില്‍ ഒരാള്‍ സലാം പറഞ്ഞു.
"വ അലൈക്കുമുസ്സലാം. ഇവിടെയാരുമില്ലല്ലോ" ഏതോ പിരിവുകാരാണെന്ന് കരുതി അവരെ എളുപ്പത്തില്‍ ഒഴിവാക്കുവാനായി അയാള്‍ സലാം മടക്കിക്കൊണ്ടു പറഞ്ഞു.
"അതു സാരമില്ല. നിങ്ങളുണ്ടല്ലോ അതുമതി. നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഞങ്ങളധികം ബുദ്ധിമുട്ടിക്കുന്നില്ല. ഇതാ നല്ല ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍"
"ഓ... വേണ്ട വേണ്ട.. എവിടെ അതിനൊക്കെ നേരം. ബാക്കിയുള്ള കാര്യങ്ങള്‍ക്ക്‌ തന്നെ സമയമില്ല."
"ഇനി വായിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ നല്ല പ്രസംഗങ്ങളുടെ സീഡികളുമുണ്ട്‌."
"വേണ്ട. ഒന്നും വേണ്ട. വെറുതെ വാങ്ങി വെച്ചിട്ടെന്താ.."
"പൈസ മുടക്കി വാങ്ങണമെന്നില്ല സഹോദരാ.. ഞങ്ങളുടെയടുക്കല്‍ മൊബൈല്‍ ലൈബ്രറിയുണ്ട്‌. കേട്ടിട്ട്‌ തിരിച്ചു തന്നാല്‍ മതി."
"ഓ.. ഇതൊരു ശല്യമായല്ലോ.. അയാള്‍ കുറച്ചു ശബ്ദമുയര്‍ത്തി പറഞ്ഞു.:" ഞാന്‍ പറഞ്ഞില്ലേ.. എനിക്കെന്റെ മറ്റുകാര്യങ്ങള്‍ക്കുതന്നെതന്നെ സമയമില്ലെന്ന്. പ്ലീസ്‌ . എനിക്ക്‌ വേറെ ജോലിയുണ്ട്‌." "ക്ഷമിക്കണം സുഹൃത്തെ, നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്നറിയാം. ഞങ്ങളുടേതും....പക്ഷെ, നമുക്കീ സമയവും സൗകര്യവുമൊക്കെ നല്‍കുന്ന ഒരാളുണ്ടല്ലോ. അവനെക്കുറിച്ചറിയാനും അവന്റെ വിധിവിലക്കുകള്‍ മനസ്സിലാക്കാനുമൊക്കെ കുറച്ചു സമയം ഏതു തിരക്കിനിടയിലും നാം കണ്ടെത്തുന്നത്‌ നല്ലതാണ്‌. കാരണം ഏതുസമയത്തും അവന്‍ നല്‍കിയ ഈ സമയവും സൗകര്യവുമൊക്കെ പിന്‍വലിക്കാമല്ലോ. സമയം നമ്മെ തേടി വരില്ല. വേണമെന്നുവിചാരിച്ചാല്‍ ഏതുതിരക്കിനിടയിലും നമ്മുടെ അത്യാവശ്യങ്ങള്‍ക്ക്‌ സമയമുണ്ടാക്കാം. ഒരു ഉദാഹരണത്തിന്‌ നാം കളിച്ചുകൊണ്ടിരിക്കെ പൈപ്പിലെ വെള്ളം തീരുന്നു. സാധാരണ രണ്ടുബക്കറ്റ്‌ വെള്ളം കൊണ്ട്‌ കുളിക്കാറുള്ള നമ്മുടെ മുമ്പില്‍ കഷ്ടിച്ചു അരബക്കറ്റ്‌ വെള്ളം മാത്രം. നാമാകട്ടെ, ശരീരമാസകലം സോപ്പ്‌ തേച്ചുനില്‍ക്കുകയും. കാത്തിരിന്നിട്ട്‌ കാര്യമില്ലെന്നറിയുന്ന നാം ആ അരബക്കറ്റ്‌ വെള്ളം കൊണ്ട്‌ വളരെ നന്നായ്‌ഇ കുളിക്കാന്‍ ശ്രമിക്കും. ശരിയല്ലേ. അതുപോലെ ഏതു തിരിക്കിനിടയിലും വേണമെന്നു വിചാരിച്ചാല്‍ നമുക്ക്‌ സമയമുണ്ടാക്കാം. ഏതായാലും നമ്മുടെ ജീവിതത്തിരക്കിനിടയില്‍ നമ്മുടെ അത്യാവശ്യകാര്യങ്ങള്‍ക്ക്‌ മാത്രം സമയം കാണാതെ പോകുന്നത്‌ കഷ്ടമാണ്‌. ഇതിരിക്കട്ടെ. എപ്പോഴെങ്കിലും നിങ്ങള്‍ക്ക്‌ ഒരൊഴിവുകിട്ടിയാല്‍ ഉപകാരപ്പെട്ടെങ്കിലോ.."
" അതുവരെ സംസാരിച്ചു കൊണ്ടിരുന്ന യുവാവ്‌ അയാള്‍ക്ക്‌ ഒരു ലഘുലേഖ നല്‍കി. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. "അസ്സലാമു അലൈക്കും വ റഹ്‌മത്തുള്ളാഹ്‌..."
"വ അലൈക്കുമുസ്സലാം.." അയാള്‍ വാതില്‍ കൊട്ടിയടച്ചു. "പാവങ്ങള്‍. .. ഈ കാലത്തുമുണ്ടോ ഇങ്ങനെ കുറേ കൂട്ടര്‍.. ശല്യങ്ങള്‍ ഒഴിവായിക്കിട്ടി" എന്നു പിറുപിറുത്തുകൊണ്ട്‌ കുളിക്കാനായി ബാത്ത്‌ റൂമിലേക്ക്‌ നടന്നു. ഒരു മുളിപ്പാട്ടും പാടി കുളിയാരംഭിച്ചു. ബക്കറ്റില്‍ പിടിച്ചുവെച്ചിരുന്ന തണുത്ത വെള്ളമെടുത്ത്‌ കോരിയൊഴിച്ച്‌ ശരീരം നനനച്ചു സോപ്പുതേക്കുമ്പോള്‍ അയാള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞ ഉദാഹരണം ഓര്‍ത്തുപോയി. "അല്ല, അങ്ങിനെയെങ്ങാനും സംഭവിച്ചലോ? " അയാള്‍ മറ്റൊരു ബക്കറ്റ്‌ എടുത്ത്‌ അത്‌ പൈപ്പിനുചുവട്ടില്‍ വെച്ചു. ടാപ്പ്‌ തിരിച്ചു. "മൈ ഗോഡ്‌.. ഇതെന്തൊരല്‍ഭുതം. ഒരു തുള്ളി വെള്ളം പോലും പൈപ്പിലില്ല. സാധാരണ വെള്ളം ഇല്ലാതിരിക്കുന്ന ഒരവസ്ഥ ഉണ്ടാവാറില്ലല്ലോ. ഇന്ന് എന്ത്‌ പറ്റി." അയാള്‍ വീണ്ടും ടാപ്പ്‌ തിരിച്ചുകൊണ്ടിരുന്നു. "ഇനിയിപ്പോള്‍ എന്തുചെയ്യും.? ഇതിപ്പോള്‍ അയാള്‍ പറഞ്ഞതുപോലെത്തന്നെയായല്ലോ.?! സാധാരണ താന്‍ എത്ര ബക്കറ്റ്‌ വെള്ളം കൊണ്ടാണ്‌ കുളിക്കാറ്‌ എന്നുതന്നെ അറിയില്ല. മതിവരുവോളം മുക്കിയൊഴിക്കും. ബക്കറ്റിലെ പകുതി വെള്ളവും താന്‍ ഇതിനകം തീര്‍ക്കുകയും ചെയ്തു. ഛെ.. താന്‍ ഇതെന്തൊരു പണിയാണ്‌ കാണിച്ചത്‌. സാധാരണ ഇങ്ങിനെയൊരു പ്രശ്നം ഇല്ലാത്തതിനാല്‍ മുന്‍കൂട്ടി വെള്ളം പിടിച്ചുവെച്ചതുമില്ല. ഏതായാലും ഈ അവസ്ഥയിലായതിനാല്‍ ഉള്ള വെള്ളം കൊണ്ട്‌ കുളി പൂര്‍ത്തിയാക്കുക തന്നെ. ഓരോ തുള്ളി വെള്ളവും അയാള്‍ വളരെ കരുതലോടെ ഉപയോഗിച്ചു. തന്റെ കുളി പൂര്‍ത്തിയാക്കി ബാത്ത്‌ റൂമിനു പുറത്ത്‌ കടന്നു. ഓ... ബാത്ത്‌ റൂമില്‍ കുറച്ചധികം സമയം പോയി. അയാള്‍ ടി.വി. ഓണ്‍ ചെയ്തു. അടുക്കളയില്‍ പോയി ഭക്ഷണം എടുത്തുകൊണ്ടുവന്നു. പേപ്പര്‍ വിരിച്ച്‌ അതിലിരുന്നു. വലത്തേ കൈകൊണ്ട്‌ ചോറുതിന്നുന്നതിനിടയില്‍ മറ്റേ കൈകൊണ്ട്‌ റിമോട്ട്‌ കണ്‍ട്രോളിലെ ബട്ടണമര്‍ത്തി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടക്ക്‌ പലതും കണ്ടു, കേട്ടു. ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ പാത്രം കഴുകി വെക്കുന്നതിനിടയില്‍ നെഞ്ചിന്റെ ഇടതുഭാഗത്ത്‌ എന്തോ ഒരു വേദനപോലെ. അത്ര കാര്യമാക്കിയില്ല. പക്ഷെ, റൂമിലെത്തിയപ്പോഴേക്കും വേദന കൂടി വരുന്നതുകണ്ടപ്പോള്‍ അയാള്‍ക്ക്‌ ആധിയായി. നീണ്ടുനിവര്‍ന്ന് കുറച്ചുനേരം കിടന്നുനോക്കി. വല്ലാത്തൊരു അസ്വസ്ഥത.. വെച്ചുകൊണ്ടിരിക്കുന്നത്‌ അത്ര ഗുണകരമാവില്ല എന്ന് തോന്നി. ഡോക്ടറുടെ തിരിച്ചും മറിച്ചുമൊക്കെയുള്ള പരിശോധനയും നഴ്സിനോട്‌ ഈസീജിയെടുക്കാന്‍ പറയുന്നതുമൊക്കെ കേട്ടപ്പോള്‍ കാര്യം അത്ര പന്തിയല്ലെന്ന് അയാള്‍ക്ക്‌ തോന്നി. അതിന്റെ റിസല്‍ട്ട്‌ തിരിച്ചും മറിച്ചും നോക്കിയിട്ട്‌ നഴ്സുമായി കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നതും കൂടി കണ്ടപ്പോള്‍ അയാളുടെ ഭയം വര്‍ദ്ധിച്ചു.
"കുടുംബം ഇവിടെയുണ്ടോ?"
നഴ്സ്‌ അടുത്തുവന്നു ചോദിച്ചു."ഇല്ല. ഇപ്പോള്‍ നാട്ടിലാണ്‌."
"ബന്ധുക്കളായി മറ്റാരെങ്കിലും?""ഇല്ല. ... എന്താണ്‌ സിസ്റ്റര്‍???"ചെറിയൊരു ഓപ്പറേഷന്‍ വേണ്ടിവരും."
"ഓപ്പറേഷന്‍ ? എനിക്കോ?? എന്തിന്‌???
* * * *
നാളെയാണ്‌ ഓപ്പറേഷന്‍. ഓരോന്നോര്‍ത്ത്‌ കിടക്കുമ്പോള്‍ ഒരു പ്രത്യേക വികാരം അയാളെ പിടികൂടാന്‍ തുടങ്ങി. ഓപ്പറേഷനുമുമ്പ്‌ തന്റെ ബോധം കെടുത്തും. പിന്നീട്‌....നെഞ്ചുപിളര്‍ന്ന്... എല്ലാം കഴിഞ്ഞ്‌.. ആ ബോധമെങ്ങാനും തിരിച്ചുവന്നില്ലെങ്കില്‍... അനിനെയെങ്ങാനും സംഭവിച്ചാല്‍.. ഇത്ര ചെറുപ്പത്തിലേ..... താന്‍ മരിച്ചാല്‍... തന്റെ കുടുംബം... കുട്ടികള്‍...
അതൊലൊക്കെയുപരി, ഖബര്‍, വിചാരണ... പിന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌... അതിനൊന്നും വേണ്ടി താന്‍ ഒന്നും ഒരുക്കിയിട്ടില്ല. എന്തിന്‌ അക്കാര്യങ്ങളെക്കുറിച്ചൊന്നും താന്‍ ഇതുവരെ ചിന്തിക്കാന്‍ പോലും...താന്‍ ഹോസ്പിറ്റലില്‍ വരുന്നതിനുമുമ്പ്‌ റൂമില്‍ വന്ന ആ ചെറുപ്പക്കാരില്‍ ഒരാള്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സിലൂടെ തികട്ടി വന്നു. അയാള്‍ തന്റെ കയ്യില്‍ തന്ന ഒരു നോട്ടീസിനെക്കുറിച്ച്‌ അയാള്‍ക്കോര്‍മ്മവന്നു. അത്‌ താന്‍ എവിടെയാണ്‌ വെച്ചത്‌? തന്റെ ഷര്‍ട്ടിന്റെയും പാന്റിന്റെയും ഒക്കെ പോക്കറ്റുകളില്‍ തപ്പിനോക്കി. പാന്റിന്റെ പിന്‍പോക്കറ്റുകളിലൊന്നില്‍ അശ്രദ്ധമായി ചുരുട്ടിമടക്കിയ നിലയില്‍ അതുണ്ടായിരുന്നു. അയാള്‍ അതു നിവര്‍ത്തി വായിച്ചു.
" സഹോദരാ..ജീവിതം നശ്വരമാണ്‌. കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷവും നീ നിന്റെ ആ നശ്വരജീവിതത്തിലെ സമയം പിന്നിട്ട്‌ മരണത്തോടടുക്കുന്നു. മനുഷ്യജീവിതത്തിന്‌ മഹത്തായ ഒരു ലക്ഷ്യമുണ്ട്‌. ലോകത്തെ ഇതരജീവികളില്‍ നിന്ന് മനുഷ്യന്‌ മാത്രം വിശേഷബുദ്ധി നല്‍കി ദൈവം അവനെ അനുഗ്രഹിച്ചത്‌ അതുകൊണ്ടാണ്‌. തന്റെ ജീവിതത്തെക്കുറിച്ച്‌
"അവന്റെ ആയുഷ്കാലത്തെ സമ്പന്ധിച്ചും അതെങ്ങിനെയാണ്‌ അവന്‍ കഴിച്ചുകൂടിയതെന്നും അവന്റെ യുവത്വം എങ്ങിനെയാണ്‌ ചെലവഴിച്ചതെന്നും അവന്റെ ധനം എങ്ങിനെ സമ്പാധിച്ചുവെന്നും അതെങ്ങിനെ ചെലവഴിച്ചുവെന്നും അവന്‍ മനസ്സിലാക്കിയ കാര്യങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തിച്ചുവെന്നും കണക്ക്‌ ബോധിപ്പിക്കാതെ നാളെ ഒരാളുടെയും കാല്‍പാദങ്ങള്‍ ദൈവസന്നിധിയില്‍ നിന്ന് മുന്നോട്ട്‌ നീങ്ങുക സാധ്യമല്ല. " (നബിവചനം)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇവയെക്കുറിച്ചൊന്നും ഓര്‍ക്കാന്‍ സമയം കിട്ടാത്ത മനുഷ്യന്‍ പിന്നീട്‌ ഓര്‍ക്കുന്ന ഒരു സമയമുണ്ട്‌. നശ്വരമായ ഈ ജീവിതം അവസാനിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ . അപ്പോഴവന്‍ അതേക്കുറിച്ച്‌ കെഞ്ചുന്നതിനെക്കുറിച്ച്‌ പരിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു:
"അങ്ങനെ അവരില്‍ ഒരാള്‍ക്ക്‌ മരണം ആസന്നമായാല്‍ അവന്‍ പറയും. 'എന്റെ രക്ഷിതാവേ.. ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യങ്ങളില്‍ എനിക്ക്‌ നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്ക വിധം എന്നെ ഒന്ന് തിരിച്ചയക്കേണമേ.' 'ഒരിക്കലുമില്ല. അത്‌ അവന്‍ പുലമ്പിക്കൊണ്ടിരിക്കുന്ന വെറും വര്‍ത്തമാനം മാത്രം."(ഖുര്‍ആന്‍:23:100)
............................................
തുടര്‍ന്നുവായിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. ഇത്രയും കാലം താന്‍ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ പോയതില്‍ അയാള്‍ക്ക്‌ എന്തെന്നില്ലാത്ത കുറ്റബോധവും സങ്കടവുമൊക്കെ തോന്നി. തന്റെ കഴിഞ്ഞുപോയ ജീവിതം..... അയാള്‍ക്ക്‌ ശ്വാസം മുട്ടുന്നതുപോലെ... ഇല്ല. മേല്‍ ചോദ്യങ്ങളില്‍ ഒന്നിനുപോലും തൃപ്തികരമായ മറുപടി പറയാന്‍ തനിക്കാവില്ല. അതിനര്‍ത്ഥം ഞാ നരകാവകാശികളി..... എങ്കില്‍ ... അയാള്‍ക്ക്‌ നിയന്ത്രണം വിട്ടുപോയി...
* * * *
നഴ്സ്‌ ഒരു പേപ്പറുമായി അടുത്തുവന്ന് അയാള്‍ക്ക്‌ നേരെ നീട്ടി. കൂടെ ഒരു പേനയും. "വായിച്ചുനോക്കി ഒപ്പിട്ടു തരിക." അയാള്‍ അത്‌ വാങ്ങി വായിച്ചുനോക്കി
..........................
ഉരുണ്ടുകൂടിയ കണ്ണീര്‍ കണങ്ങങ്ങള്‍ അതില്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്നു. നിമിഷങ്ങള്‍..."സമയത്തിന്റെ വില അയാള്‍ ശരിക്കും അറിയുകയായിരുന്നു."
"അല്ലാഹുവേ... ഇതില്‍ നീ എന്നെ മരിപ്പിക്കരുതേ... റബ്ബേ.. ഞാന്‍ ... ഞാന്‍ കൂടുതലായൊന്നും നിന്നോട്‌ ചോദിക്കുന്നില്ല. എന്റെ തെറ്റ്‌ എനിക്ക്‌ ബോധ്യമായി. ഒരു ദിവസമെങ്കിലും ശരിയായ മുസ്ലിമായി ജീവിക്കാനും എന്റെ തെറ്റുകളില്‍ നിന്ന് തൗബ ചെയ്ത്‌ മടങ്ങാനുമുള്ള സമയം മാത്രം..."സഹോദരാ... വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിക്കാനിരിക്കുന്ന അയാളുടെ കാര്യത്തെക്കുറിച്ച്‌ ചിന്തിച്ച്‌ ആകുലപ്പെടുന്നതിനേക്കാള്‍ കുറച്ചുനേരമെങ്കിലും അയാളുടെ സ്ഥാനത്ത്‌ നമ്മെ സങ്കല്‍പ്പിച്ച്‌ നമ്മെക്കുറിച്ചാശങ്കപ്പെടുന്നതാവും നല്ലത്‌. നൈമിഷികം, നശ്വരം എന്നൊക്കെയരിഞ്ഞിട്ടും ചുറ്റുപാടും നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെയത്‌ നിരന്തരം ബോധ്യപ്പെടുത്തിയിട്ടും തികച്ചും ഒരു പരീക്ഷണമായ ഈ ദുനിയാവിലെ ജീവിതത്തിനുവേണ്ടി അനശ്വരമായ പരലോക ജീവിതം നഷ്ടപ്പെടുത്തുന്നവനേക്കാള്‍ നിര്‍ഭാഗ്യവാന്‍ മറ്റാരാണ്‌?അല്ലാഹുവിന്റെ വാക്കുകള്‍ എത്ര ശരി.: "തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു. (വി. ഖുര്‍ആന്‍: 76:27)
സ്വന്തത്തെ ഇടക്ക്‌ വിചാരണ നടത്തുകയും മരണാനന്തര ജീവിതത്തിനുവേണ്ടി ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നവനാണ്‌ ബുദ്ധിമാനും ദീര്‍ഘവീക്ഷണമുള്ളവനും. എന്നാല്‍ തന്റെ ദേഹേച്ഛകളെ പിന്‍ പറ്റുകയും അല്ലാഹുവിനെക്കുറിച്ച്‌ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവന്‍ വിഡ്ഢിയും ദീര്‍ഘവീക്ഷണമില്ലാത്തവനും ദൗര്‍ഭാഗ്യവാനുമെത്രെ. ദൈവം നല്‍കിയ ജീവിതത്തെ നന്മകള്‍ ചെയ്ത്‌ ധന്യമാക്കി ജീവിത ലക്ഷ്യത്തെക്കുറിച്ചറിഞ്ഞ്‌ ശാശ്വത നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. പരമകാരുണ്യകന്‍ അനുഗ്രഹിക്കട്ടെ.

8 comments:

munaajee said...

Saw the first two posts and comments. The comments are motivative. May Allah make Nilaav useful to all who visit it.

Najeeb

ബഷീർ said...

നന്മകള്‍ നേരുന്നു

Unknown said...

വളരെ ചിന്തിപ്പിച്ചു. നിലാവിന്‌ നന്മകള്‍ നേരുന്നു.
സ്നേഹപൂര്‍വ്വം
അബ്ദുല്‍ ഗഫൂര്‍ ചെറുവണ്ണൂര്‍

എസ്‌.കെ.കരുവാരകുണ്ട്‌ said...

വിസിറ്റ്‌ ചെയ്ത്‌ അഭിപ്രായം എഴുതിയ നജീബ്‌, ബഷീര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്ക്‌ നന്ദി പറയുന്നു.
സ്നേഹ പൂര്‍വ്വം
എസ്‌.കെ

www.easy-hack.tk said...

Sahodara Ivide nan Nanayi ennu command eyuthiyathu kondu Oru karyavumilla, Athu Kondu Ithu vayikkunan ellavarum Onnu Manasiruthi chindikuka ee Sahodaran Paranchathil Vallakryavumundo ennu,
Nammale ellavareyum Allahu sorgathil orumichu kootate ennu prathikunnu...

Anonymous said...

allahuvinte anugraham eppozhum ningalkkundakatte.. aameen..

ningalude oru blogum njangalude manassine nanmayilekku chinthippikkunnu.ithupolulla blogukal iniyum pratheekshikkunnathodappam nanmakal nerunnu...

yousufpa said...

ചിന്തിക്കുനവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

Thufail said...

valarae adhikam chinthippichu

Post a Comment